POET: AKKITHAM ( Akkitham Achuthan Namboothiri)
ഇന്നലെപ്പാതിരാവില്‍ച്ചിന്നിയ പൂനിലാവില്‍
എന്നെയും മറന്നുഞാനലിഞ്ഞുനില്‍ക്കേ
താനേ ഞാനുറക്കനെപ്പൊട്ടിക്കരഞ്ഞുപോയി
താരകവ്യൂഹം പെട്ടെന്നുലഞ്ഞുപോയി!
കാരണം ചോദിച്ചില്ല പാതിരാക്കിളിപോലും
കാറ്റെന്‍ വിയര്‍പ്പുതുള്ളി തുടച്ചുമില്ല
ചാരത്തെ മ…
ചോദ്യം എന്ന ഉത്തരം
POET: AKKITHAM ( Akkitham Achuthan Namboothiri)
തോടുപൊട്ടിപ്പുലരൊളി-
ക്കുളിര്‍കോരുന്ന മാത്രയില്‍
കോഴിക്കുഞ്ഞു മിഴിക്കുന്ന
കണ്‍കളില്‍ക്കൂടി നോക്കി ഞാന്‍:
'എവിടെപ്പോയെന്‍ മനസ്സില്‍
പണ്ടു ശബ്ദിച്ച പുല്‍ക്കുഴല്‍?
എവിടെപ്പോയ് കൃഷ്ണ, കാലില്‍
കിലുങ്ങിയ ചിലങ്കകള്‍?
എവിടെപ്പോയെന്റ…
ചെറുത്-മുരുഗൻ കാട്ടാക്കട
കവിത: ചെറുത്
രചന: മുരുഗൻ കാട്ടാക്കട
വലുതൊക്കെ വലുതാകുന്നറിയുന്നുണ്ടേ
ചെറുതൊക്കെ ചെറുതാകുന്നറിയുന്നുണ്ടേ
വലുതെങ്ങനെ വലുതായെന്നറിയുന്നുണ്ടേ
ചെറുതെങ്ങനെ ചെറുതായെന്നറിയുന്നുണ്ടേ
വലുതിന്റെ വേരുനീരു വലിച്ചുമോന്തി
ചെറുതിന്റെ വേരുദാഹം കുടിച്ചുറങ്ങി
വലുതങ്ങനെ വെയിൽ തിന്നു വലുതാകുമ്…
ബാഗ്ദാദ്--മുരുകന്‍ കാട്ടാകട
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍(2)
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2)
കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു
ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍(2)
കൂട്ടത്തില…
അഗ്നിശലഭങ്ങള്‍--മുരുഗന്‍ കാട്ടാക്കട
കവിത: അഗ്നിശലഭങ്ങള്‍
രചന: മുരുഗന്‍ കാട്ടാക്കട
അഗ്നിശലഭങ്ങളായിന്നു കുട്ടികള്‍
ചത്തുവീഴുന്നു ചാവേര്‍ക്കളങ്ങളില്‍
കാട്ടുതീപോലെ കുരുവിക്കുരുന്നിന്റെ
കൂട്ടില്‍ വീഴും പരുന്തിന്‍ നിഴല്‍പോലെ
കുന്നിറങ്ങും കൊടുങ്കാറ്റിന്‍ മൂളലായ്
രാത്രിയില്‍ പേടി പൂക്കുന്ന സ്വപ്നമായ്
ഞെട്ടിയാര്‍ത്തു…
കണ്ണട-- മുരുകൻ കാട്ടാക്കട
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
രക്ത്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം …
സുഗന്ധി - എ.അയ്യപ്പന്‍
സുഗന്ധി
രചന - എ.അയ്യപ്പന്‍
ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..
ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..
പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തം
ഒരു കൊച്ചരുവി പോലെ ഒന്നിച്ച്
നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു
കളി വള്ളങ്ങള്‍ ഒരേവേഗത്തില്‍ തുഴഞ…
റോഡു മുറിച്ചു കടക്കുമ്പോള്‍-എ അയ്യപ്പന്‍
റോഡു മുറിച്ചു കടക്കുമ്പോള്‍
ശ്രദ്ധിക്കുക:
അഗ്നിവളയത്തിലൂടെപ്പറക്കുന്ന
സര്‍ക്കസ്സുകാരനാവരുത്
ഊഞ്ഞാലില്‍നിന്ന്
ഊഞ്ഞാലിലേക്ക്
പോകുന്നവനെപ്പോലെയാകരുത്
നോക്കൂ, ഒരു കുരുടന്‍
നിരത്തു മുറിച്ചു പോകുന്നു
വടിയൂന്നി, എത്ര മെല്ലെ.
എല്ലാ വാഹനങ്ങളും നിശ്ചലം
അന്ധന്‍റെ സിഗ്നല്‍ അന്ധത.
രാത്ര…
ദൈവമേയെന്നു നിലവിളിക്കരുത്--എ അയ്യപ്പന്‍,
ദൈവമേയെന്നു നിലവിളിക്കരുത്
ദൈവത്തിനു കേള്‍വിയില്ല
കോടാനുകോടികളെക്കാണാന്‍
കണ്ണുകളില്ല
നാവില്‍
ഒരിറ്റ് ഉമിനീരില്ല
ഒരു നീചന്‍
ദാഹത്തിന്‍റെ തൊണ്ടവറ്റിച്ചു
ചുണ്ടുനനച്ചത്
ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ്
വിലകൊടുത്ത് ലഹരിയരുത്
വിലകൊടുക്കാതെ കിട്ടുന്ന
ഭ്രാന്താണ് ലഹരി
എനിക്ക്
നി…
പുരാവൃത്തം - എ.അയ്യപ്പൻ
മഴുവേറ്റു മുറിയുന്നു
വീട്ടുമുറ്റം നിറഞ്ഞു നിന്ന
നാട്ടുമാവും നാരകവും
മരണത്തിൽ തലവച്ചെൻ മുത്തശ്ശി കരയുന്നു
നാട്ടുമാവിന്റെ തണലേ
നാരകത്തിന്റെ തണുപ്പേ
ഞാനും വരുന്നു
മഞ്ഞുകാലം ഉത്സവമാണെന്നും
മക്കളാണു പുതപ്പെന്നും
അമ്മ പറയുമായിരുന്നു
ഈ ശീതം നിറഞ്ഞ തള്ളവിരൽ
കടിച്ചു മുറിക…
പല്ല്-എ അയ്യപ്പന്‍
പല്ല്
...............................................
അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
…
ഞാന്‍--എ.അയ്യപ്പന്‍
ഞാന്‍
രചന - എ.അയ്യപ്പന്‍
ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതര്‍ക്കും
ഞാനിത് പങ്കുവെയ്ക്കുന്നു..
നിയോഗം--എ.അയ്യപ്പന്‍
ഒരു തുരുത്തായിരുന്നു നീ
എനിക്കെന്നും
തുണയെന്നോതിയോള്‍
നിന്നെ കടല്‍ വിഴുങ്ങിയ കാലം
സന്ധ്യ
ഫണമുടഞ്ഞ നാള്‍
തിരയായ് കബന്ധം തുടിച്ച നാള്‍
കടലില്‍ നീ പോയ നാള്‍
മുന പൊട്ടിയ വാഗ്ദാനത്താല്‍
കറ പുരണ്ടവന്‍ ഞാനേ